OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Thursday, January 27, 2011

തുഞ്ചന്‍പറമ്പിലേക്ക്...!!


തുഞ്ചന്‍പറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 17-ന് നമ്മള്‍ ബൂലോകരെല്ലാം ഒത്തുകൂടാന്‍ പോകുന്നതിന്റെ ഒരു ത്രില്ലുണ്ട്; ഉള്ളില്‍.

ഇ-സ്‌പേസില്‍ കോറിയിട്ട അക്ഷരങ്ങളും, വരകളും, ഫോട്ടോഗ്രാഫുകളുമായെല്ലാം മനസ്സില്‍ തൊട്ട കുറെപ്പേരെ;
നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ വളരെയടുത്തെന്ന് വിശ്വസിപ്പിക്കും വിധം സ്‌നേഹപൂര്‍വ്വമായ ഒരു സൗഹൃദഭാവം ഉള്ളില്‍ തോന്നിപ്പിച്ച ചിലരെ;
ഓരോ പോസ്റ്റിന്റെ വായനയിലും എനിക്കെന്തേ ഇതുപോലെയെഴുതാനാവുന്നില്ല?, എന്നു നേരിയൊരസൂയയോടെ, ആരാധനയും ആദരവും തോന്നിപ്പിച്ച കുറച്ചുപേരെ,...
ഇതാ ഒരു സൗഹൃദക്കൂട്ടായ്മയിലൂടെപരിചയപ്പെടാന്‍, അടുത്തറിയാന്‍ പോകുന്നതിന്റെ ഒരു ആഹ്ലാദം!

തുഞ്ചന്‍പറമ്പിലാണ് നാമൊത്തുകൂടുന്നത്. മലയാളത്തിന്റെ മഹാപൈതൃകം!
മലയാളത്തിലെഴുതുന്ന, മലയാളത്തെ സ്‌നേഹിക്കുന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മയ്ക്ക് വേദിയാക്കാന്‍ പറ്റിയത് തുഞ്ചന്‍പറമ്പെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടതും, അപ്രകാരം തീരുമാനിക്കപ്പെട്ടതും ഒരു കാവ്യനീതിയായി തോന്നുന്നു.


മഹാനവമിയും, വിജയദശമിയുമെല്ലാം അതായിട്ടല്ല, ചെറുപ്പത്തില്‍ മനസ്സിലാക്കിയിരുന്നത്. അന്ന് അത് തുഞ്ചത്തെ ഉത്സവമായിരുന്നു. അതിനുവേണ്ടിയുള്ള നോന്‍പെടുക്കലായിരുന്നു, വിജയദശമിക്കു മുമ്പുള്ള ഒമ്പതുനാള്‍ വ്രതം.
വിജയദശമി ദിവസം തുഞ്ചന്‍പറമ്പില്‍ എഴുത്തിനിരുത്തല്‍ പ്രധാനമാണ്. ഞങ്ങളുടെ ദേശത്തെ ഓരോരുത്തരും കുഞ്ഞുവിരലില്‍ ആദ്യാക്ഷരം തൊട്ടറിയുന്നത് ഇവിടുത്തെ മണലിലാണ്. പൊന്‍മോതിരം കൊണ്ടുള്ള അക്ഷരമധുരം ഹരിശ്രീയെന്നു നുണഞ്ഞ് തിരികെപ്പോരുമ്പോള്‍, കരിമ്പിന്റെ മധുരവും നാവിലുണ്ടാകും. ഉത്സവത്തിന്റെയന്ന് കരിമ്പു വില്പനയുടെ പൊടിപൂരമാണ്. വാഹനങ്ങളെല്ലാം കരിമ്പും, പൂക്കളും, കളഭവും കൊണ്ടലങ്കരിച്ചിരിക്കും. ആ ദിവസം തിരൂര്‍ നഗരത്തില്‍ നിന്നും തുഞ്ചന്‍പറമ്പിലേക്കുള്ള ഓരോ വഴിയോരത്തും പ്രധാന കച്ചവടം കരിമ്പാണ്.
(എന്റെ ജീവിതത്തിലെ ഏറ്റവും മധുരമൂറുന്ന ഉത്സവം തുഞ്ചത്തെ ഉത്സവമാണ്!)

എന്റെ അമ്മയുടെ വീട് തുഞ്ചന്‍പറമ്പിനടുത്തുള്ള പച്ചാട്ടിരി ഗ്രാമത്തിലാണ്. തുഞ്ചന്‍പറമ്പിന്റെ മുന്നിലൂടെയാണ് പോകുക. എന്റെ ചെറുപ്പത്തിലൊന്നും ഇപ്പോഴുള്ള വലിയ ചുറ്റുമതിലും കെട്ടിടങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. കല്മണ്ഡപവും, ഓഡിറ്റോറിയവും, ക്ഷേത്രവും, കുളവും, കാഞ്ഞിരവും, കുറെ മുളങ്കാടുകളും മാത്രമാണ് ഓര്‍മ്മയിലുള്ളത്. പടിഞ്ഞാറുവശം ഒരു മൈതാനമായിരുന്നു.
വായനയും, എഴുതാനുള്ള ആഗ്രഹവും, ഭാഷയോടുള്ള സ്‌നേഹവും ചെറുപ്പം മുതലേ ഉണ്ടായിരുന്നതിലായിരിക്കാം, തുഞ്ചന്‍പറമ്പിനോട് ഒരു ആത്മബന്ധം തോന്നിയിരുന്നു.

മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ ശ്രീ. എം.ടി. ചെയര്‍മാനായ തുഞ്ചന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, തുഞ്ചന്‍പറമ്പ് ഇപ്പോള്‍ പുരോഗതിയുടെ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും അത് തൊട്ടറിയാനാകും.
തുഞ്ചന്‍പറമ്പിനെക്കുറിച്ചുള്ള ഏറെകാര്യങ്ങള്‍ ഇവിടെ ഉണ്ട്.

തുഞ്ചന്‍പറമ്പില്‍ ഇപ്പോള്‍ ഉത്സവകാലമാണ്.
ഇത് തുഞ്ചന്‍ ഉത്സവം.
ഫെബ്രുവരി 2 മുതല്‍ 6 വരെ തുഞ്ചന്‍ ഉത്സവമാണ്. ഇതിന്റെ ഭാഗമായി തുഞ്ചന്‍ കലോത്സവവും, ദക്ഷിണേന്ത്യന്‍ കാവ്യോത്സവവും നടത്തപ്പെടുന്നു. വിവിധ ഭാഷകളിലെയും മലയാളത്തിലെയും പ്രശസ്തരായ കലാകാരന്മാരുടെ സംഗമഭൂമിയായി ഇവിടം മാറുന്നു.
ഇത്തവണത്തെ തുഞ്ചന്‍ ഉത്സവം ചങ്ങമ്പുഴ - വൈലോപ്പിള്ളി ജന്മശദാബ്ദിയാഘോഷമായാണ് നടക്കുന്നത്. ജ്ഞാനപീഠം നേടിയ മലയാളത്തിന്റെ പ്രയകവി ഒ.എന്‍.വി.യെ ആദരിക്കുന്നുണ്ട്.
പുസ്തകോത്സവം, ദ്രുതകവിതാമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം, ഹിന്ദുസ്ഥാനി - കര്‍ണ്ണാടക സംഗീതകച്ചേരികള്‍, നാടകം, നൃത്തം, ജുഗല്‍ബന്ദി, സാഹിത്യസെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങി ഏറെ പരിപാടികളുമായി അഞ്ചു ദിനരാത്രങ്ങള്‍...

ഇടയ്ക്ക് തുഞ്ചന്‍പറമ്പിനെയും എഴുത്തച്ഛനെയും ഹൈജാക്ക് ചെയ്യാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെങ്കിലും, അതെല്ലാം നിഷ്ഫലമാക്കാന്‍ തുഞ്ചന്‍ സമിതിക്കും, ഭാഷാസ്‌നേഹികള്‍ക്കും കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ഭാഷാപിതാവായ തുഞ്ചത്താചാര്യന്റെ ഈ ഭൂമികയില്‍ നമുക്കൊത്തുചേരണം.
ബൂലോകത്തിന്റെ ഉണര്‍വ്വിനു കാരണമാകാന്‍ ഈ കൂട്ടായ്മയ്ക്കു കഴിയണം.
ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ, മികവിലേക്കു കുതിക്കാന്‍, ബൂലോകത്തിനു ചാലകശക്തിയാകാന്‍ ഈ മീറ്റിനു കഴിയണമെന്നാഗ്രഹിക്കുന്നു.
അതിനായി നമ്മുടെ ഈ മീറ്റിനു വ്യക്തമായ പരിപാടികള്‍ വേണം;
എല്ലാവരുടെയും പങ്കാളിത്തവും വേണം...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി എല്ലാവരും സജീവമാകുമല്ലോ!?

Tuesday, January 25, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗേര്‍സ് മീറ്റ് (ക്ഷമിക്കണം.. ഇതൊരു ചൂണ്ടുപലകയാണ്)

ല്ലാ വിവരങ്ങളും നമ്മുടെ ആര്‍.കെ. ഡോക്ടര്‍ വിശദമായി, സരസമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
പഞ്ചാരഗുളികകള്‍ നുണയാന്‍ പോന്നോളൂ...



മീറ്റിനോടു ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഇനിയും വരാനിരിക്കുന്നു. ദാ, ഇവിടെയും, ഇവിടെയും ...
എല്ലാവരും ഒന്ന് ഉഷാറായിക്കേ...

Friday, January 21, 2011

(കൃഷ്ണ,) നീയറിയുമോ എന്നെ?

വിടെയമ്പാടിത,ന്നൊരുകോണി,ലരിയ മണ്‍-
കുടിലില്‍ ഞാന്‍ മേവുമൊരു പാവം...
കൃഷ്ണ, നീയെന്നെയറിയില്ല!

വേണുഗോപാലിന്റെ സ്വരം. മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിയുടെ പ്രസിദ്ധമായ കവിത...
വിരഹിണിയായ ഗോപികയുടെ ഹൃദയം തൊട്ടുകൊണ്ടെന്നപോലെ ഭാവാര്‍ദ്രമായി, കാവ്യഗീതികള്‍ 2 എന്ന ആല്‍ബത്തിനായി വേണുഗോപാല്‍ ആലപിക്കുന്നു.
കണ്ണുകളടച്ച് കേട്ടുകൊണ്ട്, കസേരയിലേക്ക് ചാഞ്ഞിരുന്നു.

അറിയില്ലയെന്നെ നീ,യെങ്കിലും കൃഷ്ണ, നിന്‍
രഥമെന്റെ കുടിലിന്നു മുന്നില്‍
ഒരുമാത്ര നില്‍ക്കുന്നു; കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു...
കരുണയാലാകെത്തളര്‍ന്നൊരാ, ദിവ്യമാം
സ്മിതമെനിക്കായി നല്‍കുന്നു...
കൃഷ്ണ, നീയറിയുമോ എന്നെ?
കൃഷ്ണാ, നീയറിയുമോയെന്നെ?

പാടിയവസാനിക്കുമ്പോള്‍, കണ്ണുകള്‍ എന്തുകൊണ്ടോ നിറഞ്ഞിരുന്നു.
മനസ്സിലപ്പോള്‍ ജാന്‍സിച്ചേച്ചിയായിരുന്നു. കാതുകളില്‍ ഞാനാ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും ഓര്‍മ്മകളിലേക്ക് ആ സന്ധ്യകള്‍ വരികയാണ്...

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. IHRDE യുടെ Technical School. പുതുതായി ആരംഭിച്ച Medical Electronics Course നു ചേര്‍ന്ന പുതിയ ബാച്ചിലെ കുറച്ചു ചേച്ചിമാരിലൊരാളായിരുന്നു ജാന്‍സിച്ചേച്ചി (യഥാര്‍ത്ഥ പേരല്ല). ഒരു കൊച്ചു കുഞ്ഞിന്റേതുപോലുള്ള മുഖമായിരുന്നു ജാന്‍സിച്ചേച്ചിക്ക്.

ഞാനും ബിജോയിയും, സജിനും താമസിക്കുന്നത് ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു. വല്ലപ്പോഴും സാബിറും ഉണ്ടാകും. മൂന്നു കുടുംബങ്ങള്‍ക്കു താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ നടുവിലെ റൂമിലായിരുന്നു. ആദ്യത്തേതില്‍ അഞ്ചു ചേച്ചിമാര്‍. മൂന്നാമത്തേതില്‍ ഏഴു ചേട്ടന്മാരും. എല്ലാവരും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ കോഴ്‌സ് തുടങ്ങി ഏകദേശം ഒരു മൂന്നു മാസമൊക്കെ ആയപ്പോഴേക്കും സ്വാഭാവികമായും ആറുപേര്‍ മൂന്നു ജോഡികളായി മാറി. അതിലൊരാള്‍ ജാന്‍സിച്ചേച്ചിയായിരുന്നു.

ആറുമാസത്തെ കോഴ്‌സുകഴിഞ്ഞ് പിരിയുമ്പോള്‍, എല്ലാവരും ജോച്ചായന്‍ എന്നു വിളിക്കുന്ന കറുകറുത്ത സുന്ദരനും നന്നായി വെളുത്തു തുടുത്ത ജാന്‍സിച്ചേച്ചിയും തമ്മിലുള്ള കല്യാണം ഉടന്‍ നടക്കുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുകയും, അവരത് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
അന്നു കുറച്ചു കവിതയൊക്കെ എഴുതുമായിരുന്ന; സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും വായിക്കാന്‍ കവിതാപുസ്തകങ്ങള്‍ എടുത്തു കൊണ്ടുവരുമായിരുന്ന എന്നോട് കവിത ഇഷ്ടമുള്ള ജാന്‍സിച്ചേച്ചിക്ക് സ്വന്തം അനിയനോടുള്ള നിറഞ്ഞ സ്‌നേഹവും ഉണ്ടായിരുന്നു.

ഒരു ദിവസം ഞാന്‍ കൊണ്ടുവന്ന പുസ്തകം അമ്പലമണി ആയിരുന്നു.ജാന്‍സിച്ചേച്ചി അസ്സലായി പാടുമെന്ന് അന്നാണറിയുന്നത്.
അന്ന് കൃഷ്ണ, നീയെന്നെയറിയില്ല എന്ന കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകള്‍ ഈറനായിരുന്നു. അമ്പലമണിയും കൃഷ്ണ നീയെന്നെ അറിയില്ല എന്ന കവിതയും എനിക്കായി ജാന്‍സിച്ചേച്ചി ഒരു മുപ്പതു തവണയെങ്കിലും ചൊല്ലിയിട്ടുണ്ടാകും.
കൃസ്ത്യാനിയായിരുന്ന ജാന്‍സിച്ചേച്ചിയുടെ ഉള്ളില്‍ ഒരു ഗോപിക ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അന്നങ്ങനെയൊന്നും ചിന്തിച്ചുമില്ല.
ഞാന്‍ അതിനു മുമ്പും അതിനു ശേഷവും അത്ര മധുരമായി ആരും കവിത ചൊല്ലിക്കേട്ടിട്ടില്ല. അല്ലെങ്കില്‍ ഒന്നും അത്ര നന്നായിട്ടെനിക്ക് തോന്നിയിട്ടില്ല. (എന്റെ പ്രിയഗായകന്‍ പാടിയതോ, ജാന്‍സിച്ചേച്ചി പാടിയതോ കേമം എന്നതൊന്നുമല്ല ഇവിടെ കാര്യം. - രണ്ടിനും രണ്ട് സുഗന്ധമായിരുന്നു.)

എന്തുകൊണ്ടോ, കോഴ്‌സുകഴിഞ്ഞ് അവര്‍ പിരിഞ്ഞുപോയ ശേഷം ജാന്‍സിച്ചേച്ചിക്ക് ഞാന്‍ രണ്ടുതവണയയച്ച കത്തുകള്‍ക്കും മറുപടി വരികയുണ്ടായില്ല. കല്യാണം എന്തായാലും അറിയിക്കുമെന്ന് ജാന്‍സിച്ചേച്ചിയും ജോച്ചേട്ടനും ഉറപ്പു തന്നിരുന്നതുമാണ്. എന്നിട്ടും പ്രതീക്ഷിച്ചിരുന്ന ഒരു ക്ഷണക്കത്തും വരികയുണ്ടായില്ല.

ജാന്‍സിച്ചേച്ചി ജോച്ചായന്റെയും മക്കളുടെയും കൂടെ എവിടെയോ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും.! അവര്‍ക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ!
എന്റെ വിലാസം അവര്‍ക്കു നഷ്ടപ്പെട്ടതോ, എനിക്കു ക്ഷണക്കത്തയയ്ക്കാന്‍ മറന്നതോ ആകണമെന്ന് ഇപ്പോള്‍ ഞാന്‍ ആശിക്കുന്നു!!

Thursday, January 13, 2011

പ്രണയത്തിന്റെ ഇന്ദ്രിയഗ്രാമം

പ്ര
ണയിയുടെ ഓരോ അണുവിലും
സൗന്ദര്യം ദര്‍ശിക്കുന്ന
ഒരു കണ്ണ്...

ഇണയുടെ ഓരോ വാക്കിലും
സംഗീതം ശ്രവിക്കുന്ന;
ഹൃദയത്തിലേക്കു തുറന്നിരിക്കുന്ന
ഒരു വാതിലായ
ഒരു കാത്...

വിശ്വാസം ശ്വാസമാകുന്ന;
പ്രണയാനുഭവങ്ങളുടെ
സുഗന്ധം നുകരാന്‍ മാത്രം
ഒരു നാസിക...

പ്രാണനെ തൊട്ടറിയുന്ന
ഹൃദയവിരല്‍ത്തുമ്പിലെ വിലോലമായ
ഒരു സ്പര്‍ശനേന്ദ്രിയം...

പ്രണയത്തിന്റെ മധുരം മാത്രം നുണയാനും
പ്രണയാക്ഷരങ്ങള്‍ക്ക് ഊഞ്ഞാലാകാനും
ഒരു നാവ്...

എന്റെ സുഹൃത്തുക്കള്‍