രാപ്പക്ഷി, നീയെന്റെ ഹൃത്തിന്റെ,യാകാശ-
മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്!
രാപ്പൂവ് പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-
ദൂതുമായെത്തും മരന്ദമായ് വന്നവൾ!
ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻ
മൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്ത്തീർന്നവൾ!
മാനസ ജാലക വാതിൽ തുറക്കവെ,
നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!
യാത്രാമൊഴികളിൽ ചായുന്ന നൊമ്പരം
ഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!
സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെ
സോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!
പാഥേയമെന്നും വഴിയിൽക്കളയുവാ-
നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!
ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെ
വാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!
തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെ
നോക്കിചിരിക്കവേ നേടി, ഞാൻ സായൂജ്യം!
മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്!
രാപ്പൂവ് പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-
ദൂതുമായെത്തും മരന്ദമായ് വന്നവൾ!
ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻ
മൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്ത്തീർന്നവൾ!
മാനസ ജാലക വാതിൽ തുറക്കവെ,
നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!
യാത്രാമൊഴികളിൽ ചായുന്ന നൊമ്പരം
ഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!
സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെ
സോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!
പാഥേയമെന്നും വഴിയിൽക്കളയുവാ-
നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!
ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെ
വാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!
തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെ
നോക്കിചിരിക്കവേ നേടി, ഞാൻ സായൂജ്യം!